സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Sunday, April 29, 2012

ഞാന്‍ കണ്ടത്


ചാത്തന്‍ വീട്ടിലെ സ്ഥിരം തൊഴിലാളിയാണ്. ഇടിച്ചെടുത്ത മുറുക്കാന്‍ പല്ല് കളില്ലാത്ത  മോണയില്‍ ഉരുട്ടിയുരുട്ടി തോളത്തു കൈക്കോട്ടുമായി തൊപ്പി വെച്ചതുപോലെ മുടി ക്രോപ് ചെയ്ത ചാത്തച്ചന്റെ വരവ് കാലത്തെ സ്ഥിരം  കാഴ്ചയാണ്. മഴയത്താണെങ്കില്‍ ഒരു തൊപ്പിക്കുടയും.


രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഞങ്ങളുടെ വീട്ടിലെ ആലയിലും പറമ്പിലുമായി  സ്ഥിരമായി ചത്തച്ചനുമുണ്ടാകും. ആലയിലെ ചാണകം നീക്കല്‍, പശുവിന്റെ പാല്‍ കറക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് ശേഷമാണ് പറമ്പിലേക്ക് പ്രവേശിക്കുക.


പറമ്പിലെ കൃഷിപ്പണി അദ്ദേഹത്തിന്റെ ഇഷ്ട്ടാനുസരനമാണ് നടക്കുക. മഴക്കാലമാകുംപോഴേക്കും പുതിയ തെങ്ങുകള്‍ കുഴിച്ചിടുക, തെങ്ങിന് വളമിടുക, വാഴ, ചേമ്പ്, മഞ്ഞള്‍, കൂവ, കപ്പ, കുരുമുളക് തുടങ്ങിയ നാട്ടീല്‍ ഉല്‍പ്പന്നങ്ങളും ചാത്തച്ചന്‍ നാട്ടു പിടിപ്പിക്കും. രാവിലെ തുടങ്ങുന്ന ജോലികള്‍ക്കിടയില്‍ ചായയും ചോറും കഴിക്കുന്നത്‌ ഞങ്ങളുടെ വീട്ടി നിന്ന് തന്നെയാണ്.


ചാത്തച്ചന്റെ ഭാര്യ മാതാമ്മയും വീട്ടിലെ സ്ഥിരം തൊഴിലാളിയാണ്. അകത്തും പുറത്തുമുള്ള ജോലികളെല്ലാം മാതാമ്മ ദിവസമിടവില്ലാതെ വന്നു ചെയ്യും. മറ്റു പ്രധാന ജോലികളില്ലെങ്കില്‍ പറമ്പിലെ ജോലികള്‍ക്ക് ചാത്തച്ചന്‌ കൂട്ടായി മാതാമ്മയും ഉണ്ടാകും.


നെല്ല് കൊയ്ത്തിന്റെ കാലം വന്നാല്‍ ചാത്തച്ചനും മാതാമ്മയ്ക്കും പിടിപ്പതു ജോലിയായിരിക്കും. രണ്ടു പേരുമപ്പോള്‍  വീട്ടുകാരായി മാറി  മറ്റു തൊഴിലാളികളെ നിയന്ത്രിക്കുന്നതും ഇവരായിരിക്കും. കളമൊ രുക്കുക, മുറ്റം ചാണകം തെളിച്ചു ഉണക്കിയെടുക്കുക എന്നതൊക്കെ രസകരമായ അനുഭവമായിരുന്നു. 


ചാത്തനും മാതാമ്മയ്ക്കും  ഒരു പ്രത്യേകത കൂടെയുണ്ടായിരുന്നു. തയ്ച്ച വസ്ത്രങ്ങള്‍ അവര്‍ ധരിച്ചിരുന്നില്ല. ഒറ്റ മുണ്ടും തോര്‍ത്തുമാണ്‌ ചാത്തച്ചന്റെ വേഷം മാതാമ്മ യാകട്ടെ  ഉടുമുണ്ടിന്  മേലെ ഒരു മേല്‍ മുണ്ട് വാരി പുതയ്ക്കും.  


ഞങ്ങളുടെ വീട്ടിലെത്തുന്നതോടെ രണ്ടുപേരുടെയും രണ്ടാം മുണ്ട് അപ്രത്യക്ഷമാകും. മാറ് മറക്കാതെ നില്‍ക്കുന്ന മാതാമ്മയെ നോക്കി നില്‍ക്കുമ്പോള്‍ മോനെ മുല കുടിക്കുന്നോ എന്ന് തമാശയായി ചോദിക്കുമ്പോള്‍ ഞാന്‍ അകത്തു ഓടി ഒളിക്കും.


പ്രായമായ മാതാമ്മയുടെ മുലയുടെ സൌന്ദര്യം ഞാന്‍ ആസ്വദിക്കുക  അവര്‍ മുറ്റമടിക്കുമ്പോഴാണ്. ക്ലോക്കിന്റെ പെന്റുലം ആടുന്നതുപോലെ നീണ്ടു തൂങ്ങിയ മുലയുടെ ചലനം മുറ്റമടിച്ചു തീരുന്നതുവരെ കോലായില്‍ നിന്ന് ഞാന്‍ നോക്കി നില്‍ക്കും.           


തറവാട് വീടിന്റെ രൂപം മാറി. ഓലമേഞ്ഞ വീട് പുതുക്കി ഓടു വെച്ചു. ചാണകം തളിച്ച് മിനുസപ്പെടുത്തിയിരുന്ന അകത്തളത്തില്‍ ടൈലുകള്‍ വന്നു. ചുവരോട് ചേര്‍ന്ന് നിന്നിരുന്ന പത്തായങ്ങള്‍ അപ്രത്യക്ഷമായി. ചാത്തച്ചനും മാതാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല.


ഇന്ന് മകന്‍ മുടി വെട്ടി വന്നപ്പോള്‍ ചാത്തച്ചനെ എനിക്കൊര്‍മവന്നു. മങ്കി ക്രോപ് എന്ന് വിളിച്ചിരുന്ന ആ രൂപം ചത്തച്ചനില്‍ മാത്രമാണ് ഞാന്‍ അന്ന് കണ്ടിരുന്നത്‌. അതിന്നു ഫഷനായിരിക്കുന്നു. മാപ്പിളമാരാരും അത് അനുകരിച്ചിരുന്നില്ല.


മാപ്പിളമാര്‍ മുടി മൊട്ടയടിച്ചു നടന്നിരുന്ന കാലം. മുടി വെച്ചാല്‍ ഖാഫിറാ ണെന്നു പറഞ്ഞിരുന്നു. മുടി നീട്ടി ആരെങ്കിലും ടൌണില്‍ വന്നാല്‍ അവനെ ബാര്‍ബര്‍ ഷാപ്പില്‍ കയറ്റി മൊട്ടയടിച്ചു വിടുമായിരുന്നു.


അതൊക്കെ അന്ന്. ഇന്ന് പ്രവാചകന്‍റെ മീറ്ററോളം നീളം വരുന്ന തിരുകേശവുമായി ഊര് ചുറ്റുന്ന അവരുടെ പിന്‍ഗാമികളുടെ കാലവും എന്‍റെ  കണ്മുന്നിലെ കടന്നു പോകുന്നു.         

No comments:

Post a Comment